ചെന്നൈ: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാൻ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇറങ്ങുന്നു.
ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. മഴ രസംകൊല്ലിയായ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 170 റണ്‍സിനും ജയിച്ച ഇന്ത്യ ഇതിനോടകം പരന്പര 2-0ന് ഉറപ്പിച്ചതാണ്.
പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മത്സരത്തില്‍ ഹര്‍ഷിത് കളിക്കുകയാണെങ്കില്‍ അര്‍ഷദീപ് സിംഗിന് വിശ്രമം അനുവദിച്ചേക്കും.
2026 ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് ഹര്‍ഷിത് റാണ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പരിക്കേറ്റ താരത്തിന് ലോകകപ്പും നഷ്ടമായി.